തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്നും നൂറു കടന്നു. ഇന്ന് 193 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 167 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്ബര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര് രോഗം ബാധിച്ച് മരിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേര് ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകള്‍ പരിശോധിച്ചു.
ഇതുവരെ സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 60006 സാംപിളുകള്‍ ശേഖരിച്ചു അതില്‍ 57804 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു വരിയാണ്. 275773 പേര്‍ക്കാണ് പിസിആര്‍ അല്ലാത്ത ടെസ്റ്റുകള്‍ നടത്തിയത്. 187 കോവിഡ് ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. അതിര്‍ത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും. ജില്ലാ അതിര്‍ത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്ത് നിരവധി പേര് ദിവസവും മം?ഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട് ഇതു രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് പറ്റില്ല. ജോലിയാവശ്യത്തിന് പോകുന്നുവെങ്കില്‍ അവര്‍ മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ യാത്ര ക്രമീകരിക്കണം. ഐടി മേഖലയില്‍ മിനിമം പ്രവര്‍ത്തനം അനുവദിക്കാന്‍ സാഹചര്യമൊരുക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം ടെക്നോപാര്‍ക്കിലെ കമ്ബനികള്‍ ബുദ്ധിമുട്ടുന്നു അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും.
മന്ത്രിമാരുടെ ഓഫീസുകളില്‍ മിനിമം സ്റ്റാഫിനെ നിര്‍ത്തി വേണം പ്രവര്‍ത്തിക്കാന്‍. നമ്മുടെ സംസ്ഥാനത്ത് പാരാമിലിറ്റിറി വിഭാഗത്തില്‍പ്പെട്ട് 104 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. താമസത്തിനിടെ അവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. മരണപ്പെട്ടവരുടെ കോവിഡ് പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവര്‍ത്തനമാണ് ആദ്യം മുതല്‍ നടത്തി വന്നത്. തലസ്ഥാന ന?ഗരിയായതിനാല്‍ പല നാട്ടില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് തിരുവനന്തപുരം. അതോടൊപ്പം തമിഴ്നാടുമായും തിരുവനന്തപുരം അതിര്‍ത്തി പങ്കിടുന്നു. പലതരം ആവശ്യങ്ങള്‍ക്കായി തമിഴ്നാട്ടില്‍നിന്നും നിരവധി പേര് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ രണ്ട് ഘട്ടത്തില്‍ തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറവായിരുന്നു. ആദ്യം 17 പേര്‍ക്കാണ് അവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 12 പേര് പുറത്തു നിന്നും വന്നതും അഞ്ച് പേര്‍ക്ക് വ്യാപനത്തിലൂടേയും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മെയ് 4 മുതല്‍ ഇതുവരെ 274 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോ?ഗം ബാധിച്ചത്. അതില്‍ 214 പേര് പുറത്തു നിന്നും വന്നതാണ് 61 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അടുത്തിടെ മണക്കാട് പൂന്തുറ ഭാ?ഗത്ത് നിരവധി പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജനതിരക്കേറിയ പാളയം സാഫല്യം കോപ്ലക്സിലടക്കം രോഗം സ്ഥിരീകരിച്ചു. 22 പേര്‍ക്കാണ് ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതില്‍ പലതിലും ഉറവിടം കണ്ടെത്താനായില്ല. നൂറുകണക്കിന് ഓഫീസുകള്‍ തിരുവനന്തപുരത്തുണ്ട്. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് കാര്യങ്ങള്‍ കൈവിടും അതിനാലാണ് സമൂഹിക വ്യാപനമുണ്ടാകും മുന്‍പ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനില്‍ നിന്നും ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചു അവരില്‍ നിന്നും വേറെ ചിലരിലേക്കും രോഗം പകര്‍ന്നു. തുടര്‍ച്ചയായി മത്സ്യം വാങ്ങിയിരുന്ന വ്യക്തി അതു വില്ക്കാന് പലഭാൃഗത്തും പോയിരുന്നു. അതിനാല്‍ വ്യാപകമായി ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം. ആറ്റുകാല്‍, മണക്കടവ് അടക്കമുള്ള മേഖലകളില്‍ ചിലര്‍ക്ക് കോവിഡ് ലക്ഷണം കണ്ടതിനാല്‍ കോവിഡ് സെന്ററിലേക്ക് മാറ്റി- മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക