സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. പി ആര് ഏജന്‍സികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായി അവതരിക്കാൻ ശ്രമിച്ച പിണറായി വിജയന് ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തിന് എല്ലാ ഒത്താശയും കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ഷാഫി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എന്തിനു വേണ്ടിയുള്ളവരായിരുന്നുവെന്ന് വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലക്കാരായാണ് ഉപദേശികളെ സര്‍ക്കാര്‍ ചെലവില്‍ തീറ്റിപ്പോറ്റുന്നതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ തലത്തില്‍ പ്രധാന തസ്തികയില്‍ നിയമിക്കപ്പെട്ടു എന്ന് വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക