ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി ജനങ്ങളാണ് അസുഖബാധിതരായത്. ഇതില്‍ 5.45 ലക്ഷം പേര് മരിച്ചു. 68.43 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 45.50 ആളുകളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.
ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,312 പേര് മരിക്കുകയും 48,584 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലില്‍ ആകെ രോഗബാധിതര്‍ 16.74 ലക്ഷമായി. മരണം 66,868. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇന്നലെ 970 പേര് മരിച്ചു.
പുതിയതായി 54,827 പേര്‍ക്ക് രോഗം കണ്ടെത്തി. അമേരിക്കയിലെ ആകെ രോഗികള്‍ 30.96 ലക്ഷമായി. 1.33 ലക്ഷം ജനങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 13.54 ലക്ഷം പേര് രോഗമുക്തി നേടി. നിലവില്‍ 16.07 ലക്ഷം പേര് ചികിത്സയിലാണ്.
മെക്സിക്കോയില്‍ 480, ഇന്ത്യയില്‍ 479, ഇറാനില്‍ 200, റഷ്യയില്‍ 198, പെറുവില്‍ 180, യുകെയില്‍ 155, സൗത്ത് ആഫ്രിക്കയില്‍ 192, കൊളംബിയയില്‍ 149 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ഇന്നലെയുണ്ടായ മരണനിരക്ക്.
ഇന്ത്യയില്‍ 7.43 ലക്ഷം, റഷ്യയില്‍ 6.94 ലക്ഷം, പെറുവില്‍ 3.09 ലക്ഷം, ചിലിയില്‍ 3.01 ലക്ഷം, സ്പെയിനില്‍ 2.99 ലക്ഷം, യുകെയില്‍ 2.86 ലക്ഷം, മെക്സിക്കോയില്‍ 2.61 ലക്ഷം, ഇറാനില്‍ 2.45 ലക്ഷം, ഇറ്റലിയില്‍ 2.41 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക