കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്. സോളാര്‍ കേസ് കാണിച്ച് രാജ്യദ്രോഹക്കേസില്‍ നിന്ന് തടിയൂരാനാവില്ലെന്നും ബെന്നി ബഹനാന് പറഞ്ഞു.
കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി
സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എറണാകുളത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നയുടെ നിയമനവുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബന്ധമുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. സ്വപ്നയുടെ നിയമനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളും പിഡബ്ല്യുസിയും തമ്മിലുള്ള ബന്ധമാണ്. വീണയുടെ കമ്പനിയ്ക്ക് പിഡബ്ല്യൂസി ഡയറക്ടറുമായുള്ള ബന്ധം അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക