കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ച് പഠിക്കാൻ അഗ്നിരക്ഷാ സേനാ മേധാവി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതിയ്ക്ക് രൂപം നൽകി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി ‘ചിരി’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ഫോൺ വഴി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉപയോഗിച്ച് കൗൺസിലിംഗ് നൽകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ മുതിർന്നവർ ചെലുത്തണം. മുതിർന്നവരെ കൈകാര്യം ചെയ്യുന്നത് പോലെ കുട്ടികളെ കൈകാര്യം ചെയ്യരുത്. കുട്ടിയെ തിരുത്താൻ വേണ്ടിയുള്ള ഇടപെടലുകൾ മനസിനെ മുറിവേൽപ്പിച്ചുകൊണ്ട് ആകരുത്. പൊതുവെ ശ്രദ്ധിക്കേണ്ടതാണ് ഇക്കാര്യം. നന്മ ലക്ഷ്യമാക്കിയാണ് ഇടപെടലുകൾ എങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക