ഒടുവിൽ പ്രതിസന്ധികൾ നീങ്ങുന്നു… വിനായകനെ നായകനാക്കിയുള്ള ‘കരിന്തണ്ടന്’ സിനിമയുടെ ജോലികള്‍ ആരംഭിച്ചു. കേരളത്തിലെ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യം സംവിധായിക ലീല സന്തോഷാണ് ചിത്രം എടുക്കുന്നത്.
‘ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒരാളല്ല കരിന്തണ്ടന്. അതൊരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എന്നെ പോലെ തന്നെ കരിന്തണ്ടനെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അവരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിക്കാതെ അവതരിപ്പിക്കുക എന്നതാണ് എന്റെ ശ്രമം. അതിന് എനിക്ക് ഒരുപാട് പിന്തുണ ലഭിക്കുന്നത് എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ്. പല രംഗങ്ങളും എന്റെ വീടിന്റെ പരിസരങ്ങളില്‍ ചിത്രീകരിച്ച് നോക്കാറുണ്ട്. അത് എനിക്ക് തരുന്ന ഊര്‍ജവും ആവേശവും വളരെ വലുതാണ്’; ലീല സന്തോഷ് പറഞ്ഞു. റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം; അനുമതി നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
സംവിധായകന് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം ആദ്യം നിര്‍മ്മിക്കാമെന്നേറ്റിരുന്നത്. ബിഗ് ബജറ്റ് ചിത്രം എന്ന കാരണവും വിനായകനുമായുള്ള വിവാദവും നിര്‍മാതാക്കള്‍ മാറാന്‍ കാരണമായതായി സംവിധായിക ലീല സന്തോഷ് വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൈക്കം വിജയലക്ഷ്മിക്ക് ഒപ്പം പുതിയ ഗാനവുമായി നഞ്ചമ്മ- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക