ദീപ്തി മേരി വര്ഗീസ്ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി മന്ത്രി ഇ പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹചടങ്ങില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തെന്ന തരത്തിലുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് മന്ത്രി ഇ.പി ജയരാജന് ഡി.ജി.പിക്ക് പരാതി നല്‍കിയത് .
ചിത്രം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഗുനാഥ് മേനോന്, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണ് മന്ത്രി പരാതി നല്‍കിയത്.
തിരുവനന്തപുരത്തെ ലോക്ക്ഡൗൺ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിനുള്ള മാർഗ നിർദേശം ഇങ്ങനെ
ക്ലിഫ്ഹൗസില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകളുടെ ഭര്‍ത്താവും ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയില്‍ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ മുഖത്തിനു പകരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ മുഖം കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക