തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണു സർക്കാർ. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്; മഹാരാഷ്ട്ര തകർന്നടിയുന്നു
ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണ് എന്നുമായിരുന്നു ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു. പകരം ക്ഷേത്ര ഭരണത്തിന് താൽക്കാലിക സമിതി രൂപീകരിക്കണമെന്നും സുപ്രീംകോടതി വിധിച്ചു.
ഭരണഘടനാ മൂല്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയുന്ന വിധിയാണിതെന്ന് കേരള ബ്രാഹ്മണ സഭ പ്രതികരിച്ചു. ഹൈക്കോടതി വിധിയിലെ അപാകതകള്‍ സുപ്രീംകോടതി വിധിയിലൂടെ പരിഹരിച്ചുവെന്നും അവര്‍ പറഞ്ഞു. ഭക്തര്‍ക്കു പത്മനാഭസ്വാമി നല്കിയ അനുഗ്രഹമാണ് സുപ്രീംകോടതി വിധി എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക