മുംബൈ, ബെംഗളൂരു : മഹാരാഷ്ട്രയിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം കോവിഡ് തീവ്രവ്യാപനത്തിലെത്തുമെന്നു വിഗദ്ഗധർ. മുംബൈയുടെ സമീപ നഗരങ്ങളിലും ഗ്രാമീണമേഖലകളിലും രോഗം വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. 25 ദിവസങ്ങൾക്കിടെ മാത്രം 5000 പേരാണു സംസ്ഥാനത്തു മരിച്ചത്.
ഇന്നലെ 7,827 പേർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,54,427 ആയി. രോഗമുക്തർ 1,40,325. ഇന്നലെ 173 മരണം. ആകെ മരണം 10,289. മുംബൈ രാജ്ഭവനിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം 16 ജീവനക്കാർക്കു കോവിഡ്.
രാജ്യത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിൽ മരണം 1,966 ആയി; ഇന്നലെ മാത്രം 68. പുതിയ രോഗികൾ 4,244. ആകെ രോഗികൾ 1,38,470. ഇതിൽ 65% പേർ സുഖം പ്രാപിച്ചു.
സാംപിൾ പരിശോധന 15 ലക്ഷം കടന്ന സംസ്ഥാനത്ത് ഇന്നലെ മാത്രം പരിശോധിച്ചതു 42,000 സാംപിളുകൾ. മധുരയിൽ കർശന ലോക്ഡൗൺ ചൊവ്വ വരെ നീട്ടി.
നാളെ മുതൽ വീണ്ടും ബെംഗളൂരുവിൽ ലോക്ഡൗൺ
നാളെ രാത്രി 8 മുതൽ 22നു വൈകിട്ട് 5 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകൾ ലോക്ഡൗണിലേക്ക്. കർണാടകയിലെ 38,843 രോഗികളിൽ 18,387 പേരും ബെംഗളൂരുവിലാണ്. സംസ്ഥാനത്തു പുതിയ രോഗികൾ 2,627.
ഇന്നലെ 71 പേർ കൂടി മരിച്ചതോടെ ആകെ മരണം 684. കോവിഡ് വ്യാപനം 15-30 ദിവസത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു ആശങ്ക പ്രകടിപ്പിച്ചു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ രോഗം സ്ഥിരീകരിച്ചത് 56 തടവുകാർക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക