തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പരിശോധന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.വീഴ്ച വരുത്തിയവർക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.
രഹസ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെട്ട സ്പെഷൽ ബ്രാഞ്ച് അതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ സ്പെഷൽ ബ്രാഞ്ച് തങ്ങളുടെ ചുമതല നിർവഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല; കന്യാസ്ത്രീ മഠം അടച്ചു
സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങൾ രണ്ടുമാസം മുൻപേ സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട് . എന്നാൽ സുപ്രധാനമായ ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്നതിന് മുൻപ് ആരോ ഇടപെട്ട് തഞ്ഞെന്നു വ്യക്തം. അത് ആരാണെന്ന അന്വേഷണമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക