തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം എഴുനൂറിലേക്കും കടന്നു. വ്യാഴാഴ്ച 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. 5 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടം അറിയാത്ത് 16 പേർ വേറെയും.ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന 61 പേർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. 91 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാംപിളുകൾ ടെസ്റ്റ് ചെയ്തതിൽ 17 എണ്ണം പോസിറ്റീവ് ആണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിന് പേരാണ് ഈ ഹൈപ്പർമാർക്കറ്റിൽ വന്നുപോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ
ജില്ലയില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര് വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ.് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി
രോഗബാധിതർ
1. കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള ആലപ്പുഴ സ്വദേശി.
2. തമിഴ്നാട്ടില്‍നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു 50 വയസ്സുള്ള ആലപ്പുഴ സ്വദേശി.
3. ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 25 വയസ്സുള്ള ആലപ്പുഴ സ്വദേശി.
4. ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന അമ്പത്തി മൂന്ന് വയസ്സുള്ള ആലപ്പുഴ സ്വദേശി.
5. ഒമാനില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള കായംകുളം സ്വദേശി.
6. ഒമാനില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 33 വയസ്സുള്ള കായംകുളം സ്വദേശി.
7. ഷാര്‍ജയില്‍ നിന്നും ജൂണ്‍ 28ന് എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസ്സുള്ള ആര്യാട് സ്വദേശി.
8. അബുദാബിയില്‍ നിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള എഴുപുന്ന സ്വദേശി. .
9. കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
10. ദോഹയില്‍ നിന്ന് എത്തി ലക്ഷങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 33 വയസ്സുള്ള പാണ്ടനാട് സ്വദേശി.
11,12&13 ഐടിബിപി നൂറനാട് ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍.
14,15,16&17 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസ്സുള്ള വയലാര്‍ സ്വദേശിനി, 49 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 21 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 49വയസുള്ള കുത്തിയതോട് സ്വദേശി
18. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കായംകുളം സ്വദേശിയായ ആണ്‍കുട്ടി
19. ചെല്ലാനം മത്സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 20 വയസ്സുള്ള തുറവൂര്‍ സ്വദേശി
20. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി ഇവരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
കോട്ടയം
ജില്ലയില്‍ 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര് ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്കറ്റില്‍നിന്നും എത്തിയതാണ്. അഞ്ചു പേര് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവര്‍
ആരോഗ്യ പ്രവര്‍ത്തകര്‍
1. വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
2. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാമ്പിള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു.
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
3. വൈക്കം സ്വദേശിനി(63). മറവന്തുരുത്തിലെ ബേക്കറിയുടമ. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ഇവരുടെ ബേക്കറിയില്‍ എത്തിയിരുന്നു.
4. വൈക്കം ടിവി പുരം സ്വദേശിനി(38). ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ ശാലയില്‍ ജോലി ചെയ്യുന്നു.
5. എറണാകുളത്ത് പൊലീസിൽ ജോലി ചെയ്യുന്ന ടി.വി പുരം സ്വദേശി(44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
6. ഉദയനാപുരം സ്വദേശി(37) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
7. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തലയാഴം സ്വദേശി(52)
8. നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ ഭര്‍തൃമാതാവ്(68). പത്തനം തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയില്‍ ഉണ്ടായിരുന്നു.
9. ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
10. ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(22).
11. ജൂലൈ അഞ്ചിന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(58).
12. ഹരിയാനയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(34).
വിദേശത്തുനിന്ന് വന്നയാള്‍
13. ജൂണ്‍ 29ന് മസ്കറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(60).
ഇതിനിടെ രണ്ടു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയാ വാർഡ് (11) അടച്ചു. ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേരെ ശസ്ത്രക്രിയയ്ക്കായി ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു.
ഇവരുടെ തൊട്ടടുത്ത കട്ടിലിൽ കിടന്ന രോഗികളെ ഐസലഷൻ വാർഡിലേക്കു മാറ്റി. ബാക്കിയുള്ള 55ൽ ഏറെ പേരെ വീട്ടിലേക്കു വിട്ടു. ഇവർക്ക് 14 ദിവസം ക്വാറന്റീനിൽ കഴിയണം. രോഗികളുമായി ബന്ധപ്പെട്ട ജീവനക്കാരെ കണ്ടെത്താൻ പരിശോധന നടത്തുന്നു. 6 ഡോക്ടർമാരും 14 ആരോഗ്യ പ്രവർത്തകരും ക്വാറന്റീനിൽ പ്രവേശിച്ചു.
മലപ്പുറം
ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര് കൂടി രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 29 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി.
ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യ (33), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കൂട്ടിലങ്ങാടി സ്വദേശി (41), നേരത്തെ രോഗബാധ സ്ഥിരീകരിച്ച വള്ളുവങ്ങാട് സ്വദേശിയുമായി ബന്ധമുണ്ടായ പാണ്ടിക്കാട് സ്വദേശി (24), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച വഴിക്കടവ് സ്വദേശിനിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (58) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ തിരുനാവായ പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി (34), തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എ.ആര് നഗര്‍ സ്വദേശി (36), പറപ്പൂര് സ്വദേശി (65), വട്ടംകുളം സ്വദേശിയായ ചുമട്ടു തൊഴിലാളി (66) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 24 ന് ട്രിച്ചിയില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (39), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ എ.ആര് നഗര്‍ സ്വദേശി (61), ജൂണ്‍ 26 ന് ബെംഗളൂരുവില്‍ നിന്നെത്തിയ തിരൂങ്ങാടി സ്വദേശി (62), ജൂണ്‍ 18 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്. നഗര്‍ സ്വദേശി (50), ജൂലൈ നാലിന് കോയമ്പത്തൂരില്‍ നിന്നെത്തിയ ഇരിമ്പിളിയം സ്വദേശി (23) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശിനി (33), ജൂണ്‍ 25 ന് ദമാമില്‍ നിന്നെത്തിയ ഒതുക്കുങ്ങല്‍ സ്വദേശിനിയായ ഗര്‍ഭിണി (26), ജൂണ്‍ 29 ന് അബുദബിയില്‍ നിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (32), ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25), ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്നെത്തിയ എടപ്പറ്റ സ്വദേശിനിയായ ഗര്‍ഭിണി (27), ജൂലൈ എട്ടിന് ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (30), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (30), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ ഊരകം സ്വദേശി (29), ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (24), ജൂണ്‍ 12 ന് അബുദബിയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (40), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (32), ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (44), ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (ഒരു വയസ്), ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (27), ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (31), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (49), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശിനി (50), ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശി (32), ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (38), ജൂലൈ 15 ന് റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (24), ജൂണ്‍ 15 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (43), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി (43), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (28), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (38), ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (32), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (51), ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശി (21), ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര് സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
കാസർഗോഡ്
ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേര് വിദേശത്ത് നിന്ന് വന്നവരുമാണ്. 23 പേര് രോഗമുക്തരായി.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവർ
മംഗല്പാടി പഞ്ചായത്തിലെ 30 വയസുകാരി, 46, 30, 36 വയസുള്ള പുരുഷന്മാര്, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്, മധുര് പഞ്ചായത്തിലെ 21 കാരന്, ചെമ്മനാട് പഞ്ചായത്തിലെ 46 കാരി, പനത്തടി പഞ്ചായത്തിലെ 65 കാരന്, ഇതര സംസ്ഥാനം, കുമ്പള പഞ്ചായത്തിലെ 26,55 വയസ്സുളള പുരുഷന്‍ന്മാര്‍( ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറില്‍ വന്നവര്‍ ), കളളാര്‍ പഞ്ചായത്തിലെ 27 കാരന്(ബംഗളൂരുവില്‍ നിന്നും കാറില്‍ വന്നു)
വിദേശത്തു നിന്നും വന്നവർ
ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂണ്‍ 22 ന് അജ്മാനില്‍ നിന്ന് വന്ന പളളിക്കര പഞ്ചായത്തിലെ 20 കാരന് , ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്,ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 32 കാരന്
വയനാട്
ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബെംഗളൂരിൽ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവര്‍
ജൂലൈ 10 ന് സൗദി അറേബ്യയില്‍ നിന്നെയ മാനന്തവാടി സ്വദേശിയായ 46-കാരന്, ജൂണ്‍ 29 ന് ദുബൈയില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശിയായ 27- കാരന്, ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25 -കാരന്, ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30-കാരന്, ബെംഗളൂരുവിൽ നിന്നും വിവിധ തിയതികളില്‍ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24-കാരന്, പടിഞ്ഞാറത്തറ സ്വദേ ശിയായ 26-കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50-കാരന്, ചീരാല്‍ സ്വദേശിയായ 26-കാരന്, ചെന്നലോട് സ്വദേശി 40-കാരന്, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42 കാരി, 19 – കാരി, 15-കാരന്, 10 വയസുകാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളം
ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ
•ജൂൺ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി
•ജൂൺ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി
•ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തർപ്രദേര് സ്വദേശി
•ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങൾ.
•മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 വയസ്സുള്ള നാവികൻ
സമ്പർക്കം വഴി രോഗബാധിതരായവർ
•ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.
•ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.
•കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി
•ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി.
•എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 26 വയസ്സുള്ള നിലവിൽ കീഴ്മാട് താമസിക്കുന്ന ഡോക്ടർ. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•49 വയസ്സുള്ള കാലടി സ്വദേശി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു.
•37 വയസ്സുള്ള നായരമ്പലം സ്വദേശി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
•68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
•29 വയസ്സുള്ള വെങ്ങോല സ്വദേശി.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു
•43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ
•39 വയസ്സുള്ള എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ്.
•57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരു ന്നു.
•മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
•ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക