കണ്ണൂർ : പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച , ബി.ജെ.പി. നേതാവ് പോക്സോ പ്രതി പത്മരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഒരു പോക്സോ പ്രതിയെ രക്ഷിക്കാൻ വേണ്ടി സർക്കാറും ബി.ജെ.പി.യും ഒത്തു കളിച്ചതായിട്ടാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ്: അരുൺ ബാലചന്ദ്രന്റെ ഫോട്ടോഷൂട് ഫ്രെയ്മുകളിൽ ഡിജിപി അടക്കമുള്ള ഉന്നതർ
കുറ്റപത്രത്തിൽ നിന്നും പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന് ഇന്നലെ വാർത്ത വന്നതോടു കൂടി ഒത്തുകളി വ്യക്തമായിട്ട് തെളിഞ്ഞിരിക്കുകയാണ്.
രാജസ്ഥാന് കോൺഗ്രസ് വിവാദം; ഓഡിയോ ടേപ്പ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
സംസ്ഥാന സർക്കാർ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ വെച്ചുകൊണ്ട് ഈ ഒത്തുകളി നടത്തിയിരിക്കുന്നത്. അതുകൊണ്ട്. വിമൺ ജസ്റ്റിസ് മൂവ്മെൻറ് അതിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ്പ് സമരം സംഘടിപ്പിക്കുന്നു വരും ദിവസങ്ങളിൽ ശക്തമായി ട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വിമൺ ജസ്റ്റിസ് മൂവ്മെൻറ് തീരുമാനിച്ചിരിക്കുന്നത്. പാലത്തായി നാലാം ക്ലാസുകാരി കുരുന്നിന് നീതി കിട്ടും വരെ ഈ സമരം നമ്മൾ തുടരുകതന്നെ ചെയ്യും. സംസ്ഥാന തലത്തിൽ സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു .കണ്ണൂർ ജില്ലാ പ്രസിഡൻറ് ഷാഹിന ലത്തീഫ് ജില്ലാ തലത്തിൽ ഉദ്ഘാടനം ചെയ്തു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടന്നുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക