കോവിഡ് ആന്റിബോഡി പെട്ടെന്ന് നശിക്കാം. പ്രതിരോധശേഷി നീണ്ടുനിൽക്കില്ലെന്നു പഠനം .കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് ഭാവിയില്‍ അസുഖം വന്നുകൂടായ്കയില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാത്തവര്‍ക്കു തുടര്‍ന്നും രോഗബാധയ്ക്ക് സാധ്യതയുണ്ട്. കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ടായിരുന്ന 34 പേരുടെ രക്തത്തിലെ ആന്റിബോഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് അറിയിച്ചു.
ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്ന, ഐസിയു ആവശ്യമില്ലാത്ത രോഗികളുടെ രക്തമാണ് ഇത്തരത്തില്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് അടിയന്തര ഓക്സിജന്‍ നല്‍കുകയും എച്ച്ഐവി മെഡിക്കേഷന്‍ നല്‍കുകയും ചെയ്തു. മറ്റാര്‍ക്കും വെന്റിലേറ്ററോ റെഡിംസിവിര് മരുന്നോ എടുക്കേണ്ടതായി വന്നില്ല.
രോഗലക്ഷണങ്ങള്‍ കണ്ടെത്തി ആദ്യ 37 ദിവസങ്ങള്‍ക്കുശേഷമാണ് ആദ്യ അപഗ്രഥനത്തിനായി ആന്റിബോഡി ശേഖരിച്ചത്. രണ്ടാമത്തേത് 86 ദിവസങ്ങള്‍ക്കു ശേഷവും.
രണ്ടു സമയങ്ങളിലായി ശേഖരിച്ച ആന്റിബോഡി പരിശോധിച്ചതു പ്രകാരം 73 ദിവസം പിന്നിടുമ്പോഴേക്കും ആന്റിബോഡി നില കുറയുന്നതായി ശ്രദ്ധയില്‍പെട്ടു. സാര്‍സ് ബാധിച്ചവരുടെ ശരീരത്തില്‍നിന്നും ആന്റിബോഡി നഷടപ്പെട്ടതിലും വേഗത്തില്‍ കോവിഡ് ബാധിതരുടെ ശരീരത്തില്‍നിന്ന് നഷ്ടമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക