നോയിഡ : ബൈക്കിലെത്തി മൊബൈല്‍ ഫോണും പഴ്സും കവര്‍ന്ന രണ്ടു പേരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. നോയിഡയിലാണു സംഭവം. ഫേസ് 3 പൊലീസ് സ്റ്റേഷന്റെ പരിധിയിലാണു സംഭവമെന്ന് സെന്‍ട്രല്‍ നോയിഡ ഡപ്യൂട്ടി കമ്മിഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.
രഹ്നയ്ക്ക് മുൻകൂർ ജാമ്യമില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ
രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങിയ ആളുടെ മൊബൈല്‍ ഫോണും പഴ്സുമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. പണവും ഡ്രൈവിങ് ലൈസന്‍സും ആധാര്‍, എടിഎം കാര്‍ഡുകളുമാണ് ഇതിലുണ്ടായിരുന്നത്. തോക്കിന് മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച. കുറച്ചുദൂരം പിന്നിട്ടതിനുശേഷം ഇവര്‍ തിരിച്ചെത്തി ഇയാളോട് എടിഎം പിന് നമ്പര്‍ ചോദിച്ചു വീണ്ടും കടന്നുകളഞ്ഞുവെന്ന് ഹരീഷ് പറഞ്ഞു.
കവര്‍ച്ച വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും ബൈക്ക് ചെക്ക്പോസ്റ്റില്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ പൊലീസിനെതിരെ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞു. തുടര്‍ന്ന് പൊലീസ് പുറകെ പോയി അറസ്റ്റു ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുപത്തിയഞ്ചു വയസ്സുള്ള ഗൗരവ് സിങ്, സദാനന്ദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് പഴ്സും 3200 രൂപയും എടിഎം കാര്‍ഡും കണ്ടെത്തി. തദ്ദേശീയമായ നിർമിച്ചെടുത്ത രണ്ടു പിസ്റ്റലുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക