തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം 27നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളാന്‍ ധാരണയായി.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും സംസ്ഥാനം വീണ്ടും അടച്ചിട്ടാല്‍ സാമ്പത്തികമായി തകരുമെന്നും പാവപ്പെട്ടവര്‍ അടക്കമുള്ളവരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ഒരു വിഭാഗം മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. രോഗവ്യാപനമുള്ള മേഖലകളാണ് അടയ്ക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
എങ്ങനെ അറിയാം, കുഞ്ഞുങ്ങളിലെ കോവിഡ് രോഗ ലക്ഷണങ്ങൾ
ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ കോവിഡ് വ്യാപനം ചര്‍ച്ചയായപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ രണ്ട് അഭിപ്രായങ്ങളുണ്ടായി. പൂര്‍ണമായി അടച്ചിടലാണു ഫലപ്രദമായ വഴിയെന്ന് ആരോഗ്യമന്ത്രി അടക്കമുള്ളവരും വാദിച്ചു. എന്നാൽ വിദഗ്ധരടക്കം വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക