സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വീട്ടിലും ബാങ്ക് ലോക്കറിലും എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ഒരുകോടി രൂപ പിടിച്ചെടുത്തെന്ന് എന്‍.ഐ.എ കോടതിയില്‍.
വീട്ടിലും ഫെഡറല്‍ ബാങ്കിന്റെ ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്.
ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സ്വര്‍ണം വിവാഹത്തിനായി യു.എ.ഇയിലെ ഷേഖ് നല്‍കിയതാണെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
അതേ സമയം എന്‍.ഐ.എ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എൻഐഎ കോടതിയിൽ വെച്ചാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി.
ചോദ്യം ചെയ്യാൻ ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാൽ നിലവിൽ കസ്റ്റഡിയിൽ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക