ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരത്തർക്കം ഉൾപ്പെടെയുള്ള സംഘർഷം രൂക്ഷമാകുമെന്നും ഇത് ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ.
കോവിഡ് ക്ഷീണത്തിലും വളരുന്ന വിപണികളായ ഇന്ത്യയ്ക്കും ബ്രസീലിനും ഈ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണെന്നും പാൻ ഐഐടി യുഎസ്എ ‘കോവിഡാനന്തര പുതിയ ആഗോള സാമ്പത്തിക ക്രമം’ എന്ന വിഷയത്തിൽ നടത്തിയ വിഡിയോ കോൺഫറൻസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കുത്തിയൊഴുകുന്ന പുഴയിലിറങ്ങി സെൽഫി; കുതിച്ചെത്തി മലവെള്ളം; ഒടുവില്: വിഡിയോ
കോവിഡിനു ശേഷം തീർച്ചയായും യുഎസിൽ വളരെ വലിയ തോതിൽ പാപ്പരത്ത ഹർജികൾ സമർപ്പിക്കപ്പെടാം. യൂറോപ്പിലും ഇങ്ങനെ സംഭവിക്കാം. വിഭവവിന്യാസം പുനഃക്രമീകരിച്ചും മൂലധന വ്യവസ്ഥ പുതുക്കിപ്പണിതും സമ്പദ് വ്യവസ്ഥയെ നമുക്ക് അഴിച്ചുപണിയേണ്ടി വരും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ചൈനയുമായുള്ള തർക്കം പാരമ്യത്തിലെത്തും. ഇത് ലോകവ്യാപാര ക്രമത്തെ ദോഷകരമായി ബാധിക്കും. എന്നാൽ, വളരുന്ന വിപണികളായ ഇന്ത്യ, ബ്രസീൽ, മെക്സിക്കോ എന്നിവയ്ക്കു നിർണായക സന്ദർഭമാണിത്.’– രഘുറാം രാജൻ പറഞ്ഞു.
അതേസമയം, നിക്ഷേപം ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങൾ സഹായകമായെന്നും മികച്ച വളർച്ചയ്ക്കു കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടു. ‘പുതിയ പാപ്പരത്ത നിയമം, ജിഎസ്ടി തുടങ്ങിയ പരിഷ്കാരങ്ങൾ ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 100ൽനിന്ന് 63ലേക്ക് ഉയരാൻ സഹായിച്ചു. തൊഴിൽ, ഭൂമി, അടിസ്ഥാനസൗകര്യ നിക്ഷേപം എന്നീ മേഖലകളിലും ഇനി കാതലായ മാറ്റമുണ്ടാകണം. അപ്പോഴേ സുസ്ഥിര വളർച്ച കൈവരിക്കാനാകൂ.’– ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക