കഴിഞ്ഞ ദിവസമാണ് തമിഴ് നടൻ വിശാലിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ അച്ഛന് പോസിറ്റീവായെന്നും അദ്ദേഹത്തെ പരിചരിച്ചതിലൂടെ തനിക്കും രോഗലക്ഷണങ്ങളുണ്ടായി എന്നാണ് ട്വീറ്റിലൂടെ താരം പറഞ്ഞത്. ആയുവർവേദ മരുന്ന് കഴിച്ചതോടെ രോഗം ഭേദമായെന്നും താരം വ്യക്തമാക്കി.
”അതെ സത്യമാണ്, എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ട്”- വിശാൽ ട്വീറ്റ് ചെയ്തു.
എന്നാൽ ട്വീറ്റിൽ താരം കോവിഡ് എന്ന വാക്ക് പറയാത്തത് പലരേയും ആശയക്കുഴപ്പത്തിലാക്കി. അച്ഛന് കോവിഡ് തന്നെയായിരുന്നോ എന്നായിരുന്നു പലരുടേയും ചോദ്യം. അതിനൊപ്പം ആയുർവേദ മരുന്നുകളെക്കുറിച്ച് വ്യക്തമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വെെറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക