ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം ദേശീയ നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. എന്‍ഐഎ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയും. കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ ശ്രദ്ധയും ഉൗന്നേണ്ട സമയത്താണ് ഇതെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക