. ‘ചേലോല്‍ത് ശരിയാകും, ചേലോല്‍ത് ശരിയാകില്ല… ‘ എന്ന മാസ് ഡയലോഗ് മില്‍മ അതിന്റെ പരസ്യ വാചകമായി കടമെടുത്തിരുന്നു. ഇതിന് പ്രതിഫലമായാണ് ആന്‍ഡ്രോയിഡ് ടിവിയും 10,000 രൂപയും മില്‍മ ഉല്‍പ്പന്നങ്ങളുമായി അധികൃതര്‍ ഫയാസിന്റെ വീട്ടിലെത്തിയത്.
നിഷ്കളങ്കമായ വാക്കുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസിനെ തേടിയാണ് മില്‍മയുടെ സമ്മാനമെത്തിയത്. സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഏവരെയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്തു. ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീടന് സമുീപത്തെ നിര്‍ധന യുവതിയുടെ നിക്കാഹിനും നല്‍കും. തുക ഉടന്‍ കൈമാറുമെന്ന് ഫയാസിന്റെ കുടുംബം അറിയിച്ചു. ഓണ്‍ലൈന്‍ പഠന ക്ലാസുകളെ പിന്തുടര്ന്ന് കടലാസില്‍ പൂക്കള്‍ നിര്‍മിക്കുന്ന ഫയാസിന്റെ വീഡിയോയാണ് വൈറലായത്.
മലപ്പുറം ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. പേപ്പര്‍ മടക്കി പെന്‍സില്‍കൊണ്ട് വരച്ച് കത്രികകൊണ്ട് പൂവ് വെട്ടിയുണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍, അവസാനം പേപ്പര്‍ നിവര്ത്തുമ്പോൾ പൂവിന്റെ രൂപം കിട്ടുന്നില്ല. ഒട്ടും പതാറാതെ ”ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ” എന്ന് പറഞ്ഞ് തടിയൂരുകയാണ് ഫയാസ്.
കേരളത്തി ശക്തമായ മഴക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒട്ടും പതറാത്ത ഈ രംഗമാണ് വൈറലായത്. ഇതില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്താണ് മില്‍മ പരസ്യ വാചകമാക്കിയത്. സംഗതി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഫയാസിന് പ്രതിഫലം നല്‍കണമെന്ന ആവശ്യവുംണ ഉയര്‍ന്നു. തുടര്‍ന്നാണ് മില്‍മ അധികൃതര്‍ ഫയാസിന്റെ വീട്ടില്‍ നേരിട്ടെത്തി സമ്മാനങ്ങള്‍ കൈമാറിയത്.
കുഴിമണ്ണ ഇസ്സത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുഞ്ഞനുജന് പകര്‍ത്തിയ വീഡിയോ സഹോദരിമാരായ ഫാലിഹയും നാഫിഹയുമാണ് ഉമ്മ മൈമൂനയെ കാണിച്ചത്. ഇവര്‍ ജിദ്ദയിലുള്ള ഫായിസിന്റെ ഉപ്പ അബ്ദുള്‍ മുനീറിന് അയച്ചുകൊടുത്തു. ഉപ്പയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക