കൊച്ചി : ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഇന്നലത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം എം. ശിവശങ്കർ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലിൽ. ശിവശങ്കർ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ അഭിഭാഷകന്റെ അടുത്താണ്. സരിത്തിനെക്കാൾ മുൻപ് ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടെന്ന് അഭിഭാഷകൻ പ്രതികരിച്ചു. രണ്ടു സംഭവങ്ങളും യാദൃച്ഛികമാണെന്നു ശിവശങ്കറിനോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു
കസ്റ്റംസ് എത്തിയത് മെഡിക്കൽ സർട്ടിഫിക്കറ്റ് െകെമാറാൻ
കൊച്ചി ∙ എൻഐഎ ഓഫിസിൽ എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യലിനിടെ, വൈകിട്ടു 4 മണിയോടെ കസ്റ്റംസിന്റെ വാഹനമെത്തിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എൻഐഎക്കു കൈമാറാൻ വേണ്ടിയാണു കസ്റ്റംസ് വാഹനത്തിൽ 2 പേർ എത്തിയത്. റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിനു വേണ്ടിയാണു മെഡിക്കൽ സർട്ടിഫിക്കറ്റ് എൻഐഎ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക