ലോകത്തെമ്പാടും കോവിഡ് മഹാമാരി വ്യാപിക്കുകയാണ്. സിനിമയെന്നോ , കായികമെന്നോ. ആരോഗ്യ മേഖലയെന്നോ വ്യത്യാസമില്ലാതെ പടരുകയാണ് രോഗം. കായിക ലോകത്തു നിന്നുള്ള നിരവധിപേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ കായിക ലോകത്തെ മറ്റൊരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.
റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ മാരിയാനോ ഡയസിനാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച താരങ്ങള്‍ക്കായി റയല്‍ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടതെന്ന് ക്ലബ്ബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അടുത്തയാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ തയ്യാറെടുപ്പിനിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മത്സരത്തില്‍ ഡയസ് പങ്കെടുക്കാന്‍ സാധ്യതയില്ല. ഡയസ് പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ സ്വയം ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക