പണംവെട്ടിച്ച എം.ആർ.ബിജുലാൽ തന്റെ രണ്ടു ട്രഷറി അക്കൗണ്ടുകളിൽനിന്ന് സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. സീനിയർ അക്കൗണ്ടന്റ് ബിജുലാലിനു രണ്ട് അക്കൗണ്ടുകളാണ് ട്രഷറിയിൽ ഉണ്ടായിരുന്നത്– (നമ്പർ: 70103140000005, 799010100191819). ഈ രണ്ട് അക്കൗണ്ടുകളിൽനിന്നും സഹോദരിയുടെയും ഭാര്യയുടെയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഐഎസ്എംസി പാസ്വേഡ് ലോക്ക് ചെയ്തിരുന്നെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ പേരിൽ തട്ടിപ്പു നടത്താൻ കഴിയുമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭരണകക്ഷിയിൽപ്പെട്ട ഐഎസ്എംസി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ സാധാരണക്കാരായ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി. ബിജുലാലിന്റെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിലുള്ള 50100360374383, എസ്ബിഐയിലുള്ള 33240063799, ബിജുലാലിന്റെ സഹോദരിയുടെ പേരിൽ ധനലക്ഷ്മി ബാങ്കിലുള്ള 4000900000826, ഭാര്യയുടെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിലുള്ള 50100313931286, ഭാര്യയുടെ പേരിൽ ഫെഡറൽ ബാങ്കിലുള്ള 20180100000211 എന്നീ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക