1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഒന്നേ മുക്കാല്‍ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാര്‍ ഒഴിവാക്കിയെന്ന് പാകിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നു വച്ചതെന്ന് അക്തർ പറയുന്നു.
തന്‍പ്രമാണിത്തം കൊണ്ടാണ് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
രാജ്യത്തിനായി എന്തിനും തയ്യാറായിരുന്നു. സകലതും ഉപേക്ഷിക്കാനും മരിക്കാനും വരെ തയ്യാറാണ്. നോട്ടിങ്ഹാമുമായി തനിക്ക് ഒന്നേ മുക്കാല്‍ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. അത് ഉപേക്ഷിച്ചു. അന്നു താൻ ലാഹോറിലുണ്ടായിരുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന് ചോദിച്ചപ്പോൾ, യുദ്ധം തുടങ്ങാന്‍ പോകുകയാണെന്നും ഒരുമിച്ചു മരിക്കാമെന്നുമാണ് അദ്ദേഹത്തോട് പറഞ്ഞത്. കശ്മീരിലെ തന്റെ സുഹൃത്തുക്കളെ വിളിച്ച് ഞാനും പോരാടാന്‍ തയ്യാറാണെന്ന് അറിയിച്ചു.’ എന്നും അക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക