പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും. തദ്ദേശീയമായി ഉത്പനങ്ങള്‍ നിര്‍മ്മിക്കും.
2024 വരെയാണ് നിരോധനം. ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നടപ്പാക്കുക. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം.
ഇന്ത്യയിലുള്ള കമ്പനികള്‍ക്കും കൂടുതല്‍ അവസം നല്‍കാനും വിദേശകമ്പനികളെ ഒഴിവാക്കാനുമാണ് താത്കാലിക നിരോധനം. വിദേശരാജ്യങ്ങളുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ നിരോധനം താത്കാലികമാണ്.
കവചിത വാഹനങ്ങളും റൈഫിളും സേനാവിഭാഗത്തിനെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ തുടങ്ങിയവ തദ്ദേശീയമായി നിര്‍മ്മിക്കാനാവും.
ഇതിലൂടെ നാല് ലക്ഷം കോടിയുടെ കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. പ്രതിരോധ ബജറ്റിനെ രണ്ടായി തിരിക്കും. തദ്ദേശീമായി ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക