”എന്റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്റെ മക്കളെ ഞാൻ കാണണ്ടേ?”, തൊണ്ടയിടറുന്നു രാമറിന്.
രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ മുകളിൽ വീടുണ്ടായിരുന്ന ഇടം നോക്കി തെരഞ്ഞ് തെരഞ്ഞ് നടക്കുകയാണ് രാമർ. മകളും പേരക്കുട്ടികളും സഹോദരങ്ങളുമടക്കം 13 പേരാണ് ഒറ്റയടിക്ക് മണ്ണിനടിയിലായത്. അവരെ കാണാതെ പോകില്ലെന്ന് രാമർ പറയുന്നു. ഇനിയാരും തിരികെ വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും രാമർ മടങ്ങില്ല.
”എന്റെ രണ്ട് മക്കളാണ്, സാറേ. രണ്ടാമത്തെ മോന്റെ പേര് നിധീഷ് കുമാർ. എന്റെ ചേട്ടന്റെ കൊച്ചുമകളുടെ ബർത്ത്ഡേയ്ക്ക് കേക്ക് മേടിച്ചിട്ട് വന്നതാണ്. മൂത്തവന്റെ ബോഡിയേ കിട്ടിയുള്ളൂ സാറേ, രണ്ടാമത്തെയാൾ മണ്ണിനടിയിലുണ്ട്, ഈ മണ്ണിനടിയിലുണ്ട്. ഞാനിനിയാരോട് പറയും, സാറേ, എന്റെ എല്ലാം പോയില്ലേ…”.. പൊട്ടിക്കരഞ്ഞുകൊണ്ട് ദിനേഷ് പറയുന്നു.
രാജമലയിൽ തകർന്നടിഞ്ഞുപോയ ലയങ്ങൾ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തകർ ആരെയെങ്കിലും പുറത്തെടുക്കുമ്പോൾ വേദനയോടെ ഓടി വരുന്നവർ. തങ്ങളുടെ ആരെങ്കിലുമാകാമെന്നോർത്ത് കണ്ണീരോടെ കാത്തിരിക്കുന്നവർ. മക്കളെ തേടി അലയുന്ന അച്ഛനമ്മമാർ. പെയ്തുവീഴുന്ന മഴ പോലെ കണ്ണീര് വീഴുകയാണ് പെട്ടിമുടിയിലെ മണ്ണിൽ.
സ്വന്തം വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച 25 പവൻ സ്വർണം മോഷ്ടിക്കാൻ കാമുകനെ സഹായിച്ച വീട്ടമ്മ അറസ്റ്റിൽ
മൂന്നാർ രാജമല പെട്ടിമുടിയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച രക്ഷാ പ്രവർത്തനം 8 മണിയോടെ പുനരാരംഭിച്ചു . 39 പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങൾ തിരച്ചിൽ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും. കേന്ദ്രമന്ത്രി വി മുരളീധരൻ വനം വന്യജീവി മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമർന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ അതിസാഹസികമായാണ് നടക്കുന്നത്. ചവിട്ടിയാൽ അരയൊപ്പം വിഴുങ്ങുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാ പ്രവർത്തനത്തനം അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ ആണ്. പ്രതിസന്ധിയിലും പോരാടുന്ന ഈ മനുഷ്യരുടെ കരുത്തിലാണ് പകുതിയോളം ആളുകളെ എങ്കിലും കണ്ടെത്താനായത്.
തൊട്ടടുത്ത് നിൽക്കുന്നയാളെ കാണാനാവാതെ ചിലപ്പോൾ മഞ്ഞ് വന്ന് മൂടുന്നു. ഇടയ്ക്ക് ആനമുടിയുടെ മുകളിൽ നിന്ന് ചെറിയ മുഴക്കങ്ങൾ. ഭീതിയോടെ കുന്നിനു മുകളിലേക്കു നോക്കും. മലമുകളിൽ വീണ്ടും മണ്ണിടിയുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും’. ഉരുൾ ജീവനൊഴുക്കിക്കളഞ്ഞ പെട്ടിമുടിയിൽ ജീവൻപണയം വച്ചാണ് തിരച്ചിൽ നടക്കുന്നത്.
അഗ്നിരക്ഷാ സേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയടക്കം 200 സേനാംഗങ്ങൾ പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങിയിട്ട് 48 മണിക്കൂറുകൾ പിന്നിട്ടു. രാഷ്ട്രീയ, സന്നദ്ധ സംഘടനകളിൽ അംഗങ്ങളായ പ്രവർത്തകരും ഇവർക്കു പിന്തുണയുമായി ഇവിടെയുണ്ട്. വിശ്രമമില്ലാതെ മണ്ണിനടിയിലെ ജീവനകൾക്കായി പരതുന്ന രക്ഷാപ്രവർത്തകരോട് പക്ഷേ, പ്രകൃതി കരുണകാണിക്കുന്നില്ല.
മഴയായും മഞ്ഞായും കാറ്റായും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണ് കാലവസ്ഥ. പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. കുത്തൊഴുക്കായി മലവെള്ളം എത്തിയതും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായി.
പെട്ടിമുടിയിലെ 3 ഏക്കർ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതിൽ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങൾ. മണ്ണുമാന്തി യന്ത്രങ്ങൾക്കു സഞ്ചരിക്കാൻ ചതുപ്പുപ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക