ഗവര്‍ണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. കരിപ്പൂർ വിമാനാപകടം നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂരിൽ എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്തുക്കൊണ്ട് പെട്ടിമുടി സന്ദർശനത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷവും ബിജെപിയും മുന്നോട്ടുവന്നിരുന്നു.
രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന ഇവര്‍ അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. എന്നാൽ പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനായുള്ള ക്രമീകരണങ്ങളെല്ലാം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം, പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക