തഹസില്‍ദാറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1.10 കോടി രൂപ പിടികൂടി. തെലങ്കാനയിലെ കീസര തഹസില്‍ദാര്‍ ഇ ബാലരാജു നാഗരാജുവിനെ അറസ്റ്റ് ചെയ്തു. തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോയാണ് റെയ്ഡ് നടത്തിയത്.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞാണ് തഹസില്‍ദാര്‍ കൈക്കൂലി വാങ്ങിയത്. വില്ലേജ് റവന്യൂ ഓഫീസര്‍ ബി സെയ്രാജും റിയല്‍ എസ്റ്റേറ്റ് ഡീലര്‍ ചൗള ശ്രീനാഥും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഞ്ജി റെഡ്ഡിയും പിടിയിലായി.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കൊവിഡ് പടരുന്നു; 53 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു
പണം എണ്ണുന്ന യന്ത്രവും കണ്ടെത്തി. 2 കോടി രൂപയാണ് തഹസില്‍ദാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചില കര്‍ഷകര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിരുന്നു. എന്നിട്ടാണ് തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞ് തഹസില്‍ദാര്‍ കൈക്കൂലി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക