വാഷിങ്ടൻ : മുത്തച്ഛന്റെ കൂടെയുള്ള നീണ്ട നടത്തങ്ങളും നല്ല ഇഡ്ഡലിയോടുള്ള സ്നേഹം വളർത്താനുള്ള അമ്മയുടെ ശ്രമങ്ങളും ഓർമിച്ച് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. ശനിയാഴ്ച ‘സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴാണു കമല ഇന്ത്യയോടുള്ള സ്നേഹത്തെക്കുറിച്ചും പ്രിയപ്പെട്ടവരെക്കുറിച്ചും വാചാലയായത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യദിനാശംസകളും നേർന്നു.
ഇനിമുതൽ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇല്ല; എന്നാൽ ഈ നിയന്ത്രണങ്ങള്‍ തുടരും
‘അമ്മ ശ്യാമള കലിഫോർണിയയിൽ വിമാനമിറങ്ങുമ്പോൾ അവർക്ക് 19 വയസ്സാണ്. കയ്യിലധികം സാധനസാമഗ്രികൾ ഉണ്ടായിരുന്നില്ല. പക്ഷേ, മാതാപിതാക്കളിൽനിന്ന് പഠിച്ചവ ഉൾപ്പെടെ ഒരുപാട് പാഠങ്ങൾ അമ്മ കൂടെ കൊണ്ടുവന്നിരുന്നു. ഞങ്ങൾ വളരുന്ന വേളയിൽ, സഹോദരി മായയെയും എന്നെയും മദ്രാസ് എന്ന് വിളിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുപോകുമായിരുന്നു. എവിടെ നിന്നാണു വന്നതെന്നും വംശപരമ്പരയുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കണമെന്ന് അമ്മ ആഗ്രഹിച്ചു. നല്ല ഇഡ്ഡലിയോടുള്ള സ്നേഹം ഞങ്ങളിൽ വളർത്താനും അവർ ശ്രമിച്ചു.’– കലിഫോർണിയ സെനറ്ററായ കമല പറഞ്ഞു.
പ്രമുഖ കാൻസർ ഗവേഷകയും ആക്ടിവിസ്റ്റുമായി മാറിയ തമിഴ് ഇന്ത്യൻ-അമേരിക്കക്കാരിയാണു കമലയുടെ അമ്മ ശ്യാമള ഗോപാലൻ. മദ്രാസിലായിരിക്കുമ്പോൾ പ്രഭാതങ്ങളിൽ കൈപിടിച്ച് നീണ്ട നടത്തങ്ങൾക്കു മുത്തച്ഛൻ പി.വി.ഗോപാലൻ കൊണ്ടുപോകാറുള്ളതും അവർ ഓർമിച്ചു. ലോകത്തെ വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വീരന്മാരെക്കുറിച്ചു മുത്തച്ഛൻ വിശദമായി പറയും. ഇന്നു താനിവിടെ വരെ എത്തിയതിൽ മുത്തച്ഛൻ പകർന്ന പാഠങ്ങളാണു വലിയൊരു കാരണമെന്നും കമല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക