തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ പേരിൽ നിയമവിരുദ്ധ തീരുമാനങ്ങൾ പൊലീസ് അടിച്ചേൽപിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷം. നിയന്ത്രണങ്ങളുടെ പേരിൽ റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നീങ്ങുന്നുവെന്ന പരാതിയും ഉയർന്നു.
റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് യുവാവിനെ ജ്യേഷ്ടൻ തലക്കടിച്ച് കൊന്നു
കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെന്നും കോടതിയലക്ഷ്യമാകുമെന്നും ഐഎഎസ് ഉദ്യോഗസ്ഥർ മേലധികാരികളെ അറിയിച്ചു. പൊലീസിന്റെ പൂർണ നിയന്ത്രണത്തിലുള്ള ജയിലുകളിൽപ്പോലും കോവിഡ് പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കലക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിയോജിപ്പിനെത്തുടർന്നാണു കോവിഡ് ബാധിതരുടെ വിവരശേഖരണം ഉൾപ്പെടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.
തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് വില്ലേജ് ഓഫിസിലെ തിരക്കു നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും പൊലീസ് നൽകിയ നോട്ടിസിനെതിരെ കലക്ടർ തന്നെ ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു. ഉന്നത ഇടപെടലിനെത്തുടർന്ന് നോട്ടിസ് പിൻവലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക