പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ ലഭിച്ച പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് (എൻഡിആർഎഫ്) മാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്സ് ഫണ്ടിലേക്കു ലഭിക്കുന്നവ തികച്ചും വ്യത്യസ്തമാണെന്നും, ഇവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും കോടതി വ്യക്തമാക്കി. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി.
കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 28 നാണ് കേന്ദ്ര സർക്കാർ പിഎം കെയർസ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻസ്) രൂപീകരിച്ചത്.
പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ്-ഒഫീഷ്യോ ചെയർമാന്. പ്രതിരോധ, ആഭ്യന്തര, ധനകാര്യമന്ത്രിമാർ ഫണ്ടിന്റെ എക്സ്-ഒഫീഷ്യോ ട്രസ്റ്റികളാണ്. കോൺഗ്രസ് ഉള്‍പ്പെടെയുള്ളവർ ഫണ്ടിന്റെ നിയമപരമായ സാധുതയെയും ആവശ്യകതയെയും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക