കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു.
ഈ മാസം 24ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ വിപ്പ് നല്‍കുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കുേമ്ബാള് അത് അംഗീകരിക്കില്ലെന്ന് ജോസഫ് പക്ഷം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിപ്പ് നല്‍കാനുള്ള ചുമതല ജോസഫ് പക്ഷം മോന്‍സ് േജാസഫ് എം.എല്‍.എക്ക് കൈമാറിയിരുന്നു.
പിഎസ്സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്.സി ചെയർമാൻ
കേരള കോണ്‍ഗ്രസില്‍ ആര് വിപ്പ് നല്കിയാലും യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കാത്ത സാഹചര്യത്തില്‍ ഇരുപക്ഷത്തിെന്റയും നിലപാടുകളെ കൗതുകത്തോടെയാണ് കോണ്‍ഗ്രസും ഘടകകക്ഷികളും വീക്ഷിക്കുന്നത്.
കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗം രാജ്യസഭ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്തശേഷം റോഷി അഗസ്റ്റിനെ വിപ്പ് നല്കാന് ചുമതലപ്പെടുത്തുകയായിരുന്നു. കെ.എം. മാണി ജീവിച്ചിരുന്നപ്പോള്പോലും ഇത്തരം ചുമതലകള്‍ റോഷിയെയാണ് ഏല്പിച്ചിരുന്നതെന്നും ജോസ് വിഭാഗം നേതാക്കള്‍ അറിയിച്ചു.
എന്നാല്‍, യു.ഡി.എഫ് പുറത്താക്കിയ ജോസ് പക്ഷത്തിന് ഇതിന് അധികാരമില്ലെന്നും ജോസഫ്പക്ഷം തിരിച്ചടിക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ജെ. ജോസഫാണെന്നും വിപ്പ് ആരാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കുമെന്നും ജോസഫ്പക്ഷം നേതാക്കള്‍ പറയുന്നു. ഇരുവിഭാഗവും സ്പീക്കര്‍ക്ക് ഉടന്‍ കത്ത് നല്‍കും.
പാര്‍ട്ടിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമീഷന് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. യു.ഡി.എഫില്‍നിന്ന് പുറത്താക്കിയതിനാല്‍ തെരഞ്ഞെടുപ്പില്‍ ജോസ്പക്ഷത്തിെന്റ നിലപാടും ശ്രദ്ധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക