ദൈർഘ്യമേറിയ പ്രസംഗത്തോടെ റെക്കോർഡിട്ട് പിണറായി വിജയൻ. മൂന്നര മണിക്കൂറിലേറെ നീണ്ട നിയമസഭാ പ്രസംഗത്തോടെയാണ് അദ്ദേഹം റെക്കോർഡ് നേടിയത്. ഭരണ നേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മൂന്നു മണിക്കൂർ 45 മിനിറ്റിലധികമാണ് പിണറായി വിജയന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിയത്. നിയമസഭയിലെ ഒരംഗത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം എന്ന റെക്കോര്‍ഡാണ് പിണറായി വിജയന് ഇതിലൂടെ സ്വന്തമാക്കിയത്.
പെരിയ ഇരട്ടക്കൊലപാതക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; ആവശ്യവുമായി കുടുംബങ്ങള്‍ രംഗത്ത്
മുൻപ് നിയമസഭയിലെ ദൈർഘ്യമേറിയ പ്രസംഗം 2016 ൽ ഉമ്മൻചാണ്ടി നടത്തിയ ബജറ്റ് അവതരണമായിരുന്നു. രണ്ടുമണിക്കൂർ 54 മിനിറ്റ് ആയിരുന്നു അന്നത്തെ ഉമ്മൻ ചാണ്ടിയുടെ പ്രസംഗം. 2005 ൽ അവിശ്വാസത്തിന് മറുപടി പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയും മന്ത്രിമാരും ചേർന്ന് അഞ്ചുമണിക്കൂർ പ്രസംഗിച്ചിരുന്നു. പതിനാല് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക