ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയിൽ കുറവില്ലെങ്കിലും കോവിഡ് കാലമായതിനാൽ വിപണിയിൽ മാന്ദ്യം നിലനിൽക്കുന്നു.
പലചരക്ക്-പച്ചക്കറി കടകളിൽ തിരക്കില്ല. ഓണക്കാലമായാൽ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 രൂപയിൽ താഴെയാണ്. നാടൻ കായ്കളും സുലഭമാണ്. പച്ചക്കറി വിഭവങ്ങളിൽ ബീൻസ്, കാരറ്റ് തുടങ്ങി ചില വിഭവങ്ങൾക്കു മാത്രമാണ് നേരിയ വില വർധന.
ഓണത്തിന് സ്പെഷ്യല്‍ ഇഞ്ചിക്കറി ഉണ്ടാക്കാം
മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ഒരു മാസം 40 ലോഡ് വരെ പച്ചക്കറി വിഭവങ്ങൾ വിൽപനയ്ക്കായി സംഭരിച്ചിരുന്നെങ്കിൽ ഇക്കുറി അത് ആഴ്ചയിൽ 2 ലോഡായി കുറച്ചു. എന്നാൽ വരും ദിവസങ്ങളിൽ വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
അതേസമയം ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന നിർദേശം വന്നതോടെ ഓണ വിപണിയിൽ ഓൺലൈൻ ഓർഡറുകളും സജീവമായി. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സദ്യ വിഭവങ്ങൾ, പാത്രങ്ങൾ എന്നിവയൊക്കെയാണ് ഓൺലൈൻ ഓർഡറിലൂടെ ആവശ്യക്കാരുടെ അരികിൽ എത്തുന്നത്.
കെഎസ്ആർടിസി ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ സർവീസുകൾ 25 മുതൽ തുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക