രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനവാണുണ്ടാകുന്നത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗവും. മറ്റു രാജ്യങ്ങളെ പിന്നലാക്കി കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നേറുകയാണ് ഇന്ത്യ. അതേസമയം, രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ പല ഗ്രാമങ്ങളിലും പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍
നിലവിലെ സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പോലെയുള്ള പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണം. പല സംസ്ഥാനങ്ങളും ഇത് ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു. പരീക്ഷകളേക്കാൾ വിദ്യാർത്ഥികളുടെ ജീവനാണ് വില നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക