പൂച്ചകളിൽ വരുന്ന മാരക വൈറസ് ഭേദമാക്കുന്ന മരുന്ന് കോവിഡ് രോഗബാധക്കും ഫലപ്രദമാണെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. കോവിഡ് പരത്തുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യകോശങ്ങളില്‍ വർധിക്കുന്നത് തടയാന്‍ ഈ മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തൽ. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
2002-03 കാലയളവില്‍ പടര്‍ന്നുപിടിച്ച സാര്‍സ് രോഗത്തിനു പിന്നാലെയാണ് ഈ മരുന്നിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുന്നത്. ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാന്‍ മരുന്നിന് സാധിക്കും. സാധാരണഗതിയില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തുന്നതിന് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിക്കണം. എന്നാല്‍ ഈ കടമ്പകള്‍ നേരത്തെ തന്നെ പൂർത്തിയായതിനാൽ നേരിട്ട് ക്ലിനിക്കല്‍ ട്രയലിലേക്ക് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി മനുഷ്യശരീരത്തില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസര്‍ ജൊവാന് ലെമ്യൂക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക