സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അതേസമയം തീപിടിത്തം സംബന്ധിച്ച് അഗ്നിശമന സേന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തീപിടിത്തം നടന്ന പ്രോട്ടോകോൾ ഓഫീസിനകത്ത് സിസിടിവിയില്ല.
നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ
ഓഫീസ് പരിസരത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളാണ് പ്രത്യേക പോലീസ് സംഘം ഇന്ന് പരിശോധിക്കുന്നത്. തീപിടിത്തത്തിന് കാരണം ഫാൻ ചൂടായി ഉരുകിയതാണെന്നാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വിലയിരുത്തലുണ്ട്. ഈ അനുമാനം തന്നെയാണ് അന്വേഷണ സംഘത്തിനുമുള്ളത്. മുഴുവൻ ഫയലുകളും പരിശോധിച്ച് സ്കാൻ ചെയ്ത് സൂക്ഷിക്കും. ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് കണക്കെടുത്ത ശേഷം അഞ്ച് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിനായി ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിൽ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിലെ ഫയലുകളുടെ കണക്കെടുപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക