സോണിയാഗാന്ധിക്ക് കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളില്‍ പ്രധാനികളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന് ആരംഭിക്കാനിരിക്കേ ഇരുവരെയും ഒതുക്കിയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പുതിയ പാര്‍ട്ടിക്കമ്മിറ്റികള്‍ രൂപീകരിച്ചത്.
ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് . എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.പുതിയ കമ്മിറ്റിയില്‍ ജയറാം രമേശാണ് കോണ്‍ഗ്രസിന്റെ പുതിയ ചീഫ് വിപ്പ്. അതേസമയം എ.ഐ.സി.സി ട്രഷററും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹ്മദ് പട്ടേലിനെയും കെ. സിവേണുഗോപാലിനെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഈ കമ്മിറ്റിയായിരിക്കും രാജ്യസഭയുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങളില്‍ ഫലത്തില്‍ തീരുമാനമെടുക്കുക. അതേസമയം മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പ്രത്യേക അധികാരം നഷ്ടമാവും. നേരത്തെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അഹ്മദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. കത്തെഴുതുന്നതിന് മുമ്പ് സോണിയാഗാന്ധിയോട് വ്യക്തിപരമായാണ് കാര്യം പറയേണ്ടതെന്നും പട്ടേല്‍ വിമര്‍ശിച്ചിരുന്നു.
പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ബബിള്‍ കരാര്‍
ലോക്സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെയാണ് നിയമിച്ചിരിക്കുന്നത്. ലുധിയാന എം.പി രവ്നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്.പുതിയ കമ്മിറ്റിയില്‍ ജയറാം രമേശാണ് കോണ്‍ഗ്രസിന്റെ പുതിയ ചീഫ് വിപ്പ്. അതേസമയം എ.ഐ.സി.സി ട്രഷററും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹ്മദ് പട്ടേലിനെയും കെ. സിവേണുഗോപാലിനെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഈ കമ്മിറ്റിയായിരിക്കും രാജ്യസഭയുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങളില്‍ ഫലത്തില്‍ തീരുമാനമെടുക്കുക. അതേസമയം മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പ്രത്യേക അധികാരം നഷ്ടമാവും.
നേരത്തെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അഹ്മദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. കത്തെഴുതുന്നതിന് മുമ്പ് സോണിയാഗാന്ധിയോട് വ്യക്തിപരമായാണ് കാര്യം പറയേണ്ടതെന്നും പട്ടേല്‍ വിമര്‍ശിച്ചിരുന്നു.
ലോക്സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെയാണ് നിയമിച്ചിരിക്കുന്നത്. ലുധിയാന എം.പി രവ്നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക