തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സി പി എമ്മും ബി ജെപിയും ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇടപാടുകളുടെ എണ്ണം കൂടിയാൽ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ വൻകിട ബാങ്കുകൾ
ബി ജെ പിയുമായി ബന്ധമുളളവരിലേക്ക് അന്വേഷണം നീളുമ്ബോള്‍ അന്വേഷണത്തിന്റെ ഭാവിയില്‍ സംശയമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സി പി എമ്മും ബി ജെ പിയുംശത്രുക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിലും ആവശ്യം വരുമ്ബോള്‍ ഇവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്ന് സംശയമുണ്ട്. തട്ടിപ്പിന്റെ വിവരങ്ങള്‍ ബി ജെ പിക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് ‘ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക