ബാഴ്സലോണ: പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് ലയണൽ മെസ്സി. ഞായറാഴ്ച താരങ്ങൾക്കെല്ലാം മെഡിക്കൽ ടെസ്റ്റ് നടത്താൻ ബാഴ്സലോണ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിലും മെസ്സി പങ്കെടുത്തിരുന്നില്ല. പരിശീലന സെഷനായി പ്രാദേശിക സമയം വൈകീട്ട് 5.30-ന് മറ്റ് താരങ്ങളെല്ലാം എത്തിയപ്പോൾ മെസ്സി മാത്രം വിട്ടുനിന്നു.
ഐ പി ൽ 2020 സെപ്റ്റംബർ 19ന് തുടക്കം; ടെലിവിഷനില്‍ റെക്കോര്‍ഡ് പ്രേക്ഷകരുണ്ടാവുമെന്ന് ഗാംഗുലി
എന്നാൽ മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണു ബാഴ്സ. അതേസമയം മെസ്സി തന്റെ നിലപാടിൽ മാറ്റമില്ലാതെ തുടരുകയുമാണ്. 2017-ൽ പുതുക്കിയ കരാർ പ്രകാരം ബാഴ്സയുമായി മെസ്സിക്ക് 2021 ജൂൺ വരെ കരാറുണ്ട്. ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാൻ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. എന്നാൽ ഈ വ്യവസ്ഥയെ ഉപയോഗപ്പെടുത്തിയാണ് ക്ലബ്ബ് വിടാൻ താത്പര്യമറിയിച്ച് മെസ്സി കത്തയച്ചിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ക്ലബ്ബ് വിടണമെങ്കിൽ മെസ്സി അതിനായി ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്സയുടെ നിലപാട്. 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ
മെസ്സി മറുവാദവും ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക