ന്യൂഡൽഹി: ലോകത്തെ വന്‍കിട സമ്പത് വ്യവസ്ഥകളിൽ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് . ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് 23.9% ഇടിവുണ്ടായപ്പോള്‍ അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക മേഖല മാത്രമാണ്.
ഡൽഹി സംഭവം ആസ്പദമാക്കി ‘നിര്‍ഭയ’ സംഗീത ആല്‍ബം വരുന്നു; അണിയറയിൽ പ്രഗത്ഭരുടെ കൂട്ടായ്മ
കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നയിച്ചത്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 23.9 ശതമാനമാണ് ഇടിഞ്ഞത്. ലോകത്തെ വന്‍കിട സമ്പദ്വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ ഏറ്റവും വലിയതാണ് ഇന്ത്യയിലുണ്ടായത്. ജിഡിപിയില്‍ 32.9% തകര്‍ച്ച നേരിട്ട അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. യുകെയാണ് മൂന്നാം സ്ഥാനത്ത്. ജിഡിപിയില്‍ 20.4% ഇടിവാണ് യുകെയിലുണ്ടായത്.
ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന് എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയുടെ ജിഡിപി ഇക്കാലത്ത് 3.2% വളര്‍ച്ച രേഖപ്പെടുത്തുകയാണ് ചെയ്തത്. രാജ്യത്തെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് കാര്‍ഷിക മേഖലയാണ്. 3.4% വളര്‍ച്ച ഈ കാലയളവില്‍ കാര്‍ഷിക രംഗത്തുണ്ടായി. നിര്‍മാണ മേഖലയില്‍ 50 ശതമാനവും ഉല്പാദന മേഖലയില്‍ 39 ശതമാനവും ഇടിവുണ്ടായി. കടുത്ത മാന്ദ്യമാണ് ഈ രണ്ട് രംഗത്തും ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക