ബ്രിട്ടന്: രണ്ടു കുട്ടികളുടെ അമ്മയായ 41 വയസ്സുകാരി സൽവാ ഹുസൈൻ ഉറങ്ങുന്നതുപോലും ബാക്ക്പാക്ക് ധരിച്ചുകൊണ്ടാണ്. എന്ത് നിധിയാനത്തിൽ എന്ന് ചോദിക്കുന്നവർക്ക് തെറ്റിയില്ല. നിധി തന്നെയാണ്. ഏഴുകിലോ ഭാരവും ഏകദേശം 75 മുതല്‍ ഒരുകോടി രൂപ വരെ വിലവരുന്ന കൃത്രിമ ഹൃദയമാണ് സല്‍വ ബാഗിലേന്തി നടക്കുന്നത്.
ആറു മാസത്തിനിടയില്‍ ആദ്യമായി ഡീസല്‍ വിലയില്‍ കുറവ്
രണ്ടാമത്തെ കുട്ടി ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് സല്‍വയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. തുടക്കംമുതല്‍ തന്നെ എന്തോ ഗുരുതരമായ ആരോഗ്യപ്രശ്നം തനിക്കുണ്ടെന്ന് സല്‍വയ്ക്ക് മനസിലായി. വിശപ്പില്ലായ്മയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ക്ഷീണവും ജീവിതത്തെ കാര്യമായി ബാധിച്ചു.
പരിശോധനയില്‍ സല്‍വയുടെ ഹൃദയം പണിമുടക്കി തുടങ്ങിയെന്നും ഹൃദയം മാറ്റിവെക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. പക്ഷെ ബ്രിട്ടനില്‍ അതി സമ്പന്നരും പ്രശസ്തരുമായ ആയിരക്കണക്കിന് പേരാണ് ഹൃദയം മാറ്റിവയ്ക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നത്.
ഇന്ത്യൻ ക്രൂഡ് കപ്പൽ ന്യൂഡയമണ്ടിന് തീപിടിച്ചു
അതുകൊണ്ടുതന്നെ ഉടനൊന്നും സല്‍വയ്ക്ക് ഹൃദയം ലഭിക്കില്ലെന്ന് അറിയാമായിരുന്നു. പിന്നെന്താണ് പരിഹാരമെന്ന ആലോചനയിലാണ് ഡോക്ടര്‍മാര്‍ കൃത്രിമ ഹൃദയം ശരീരത്തില്‍ വച്ചുപിടിപ്പിക്കുക എന്ന നിർദ്ദേശം മുന്നോട്ടു വെക്കുന്നത്. പക്ഷേ അപ്പോഴും ഒരു പ്രശ്നമുണ്ടായിരുന്നു.
ഹൃദയം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അതിന് പുറമെ നിന്നുള്ള ഊർജം നല്‍കണം. ഇതിന് പരിഹാരമായി ബാറ്ററിയോടുകൂടിയ, ഏകദേശം ഏഴ് കിലോഭാരമുള്ള ഒരു ഉപകരണവുമായി ഹൃദയത്തെ ബന്ധിപ്പിച്ചു. സല്‍വയുടെ ശരീരത്തില്‍നിന്ന് രണ്ട് ട്യൂബുകള്‍ വഴി ഹൃദയവും ഉപകരണവും തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു.
ബാക്ക് പാക്കിലെ ഇലക്ട്രിക് മോട്ടറില്‍ നിന്നാണ് ട്യൂബ്യുകള് വഴി സല്‍വയുടെ ഹൃദയത്തിലേക്ക് രക്തം പമ്ബു ചെയ്യുന്നത്. സാധാരണ ഇത്തരം രോഗികള്‍ പുറത്തിറങ്ങി നടക്കുക അപൂര്‍വവും അസാധാരണവുമാണ്. എന്നാല്‍ സല്‍വ തന്റെ ഹൃദയം ഒരു ബാക് പാക്കിലാക്കി അതും തോളിലേന്തി പുറത്തേക്കിറങ്ങി ഇഷ്ടാനുസരണം സഞ്ചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക