കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിമർശനം. സെപ്റ്റംബര്‍ അവസാനത്തോടെ കൊറോണ കേസുകള്‍ 65 ലക്ഷമാകുമെന്നും ചിദംബരം പറഞ്ഞു. കൊറോണയെ നിയന്ത്രിക്കാനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എങ്ങനെയാണ് പരാജയപ്പെട്ടത് എന്നതിന്റെ കാരണം വിശദീകരിക്കാനുള്ള ബാധ്യത മോദിക്കാണെന്നും 21 ദിവസത്തിനുള്ളില്‍ കൊറോണയെ തുരത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മറ്റ് രാജ്യങ്ങള്‍ കോവിഡിനെ മറികടന്നതെങ്ങനെയെന്ന് നോക്കികാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക