തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിനു കാരണം സിപിഎമ്മിലെ ചേരിപ്പോരാണെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്ത്. സംഭവസ്ഥലത്ത് രണ്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൂടിയുണ്ടായിരുന്നു. കൂടാതെ നാലു ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവസമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പോലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്
ഡി.കെ. മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു പ്രശ്നങ്ങളുടെ തുടക്കം. സ്ഥലത്തില്ലാതിരുന്ന രണ്ടു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ പ്രതികളാക്കി. ഇതില്‍ രണ്ടു പേരാണു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചതു കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തില്‍ 12 പേരാണ് ഉള്‍പ്പെട്ടതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പുറത്തുവിട്ടു.
ഇപ്പോള്‍ സാക്ഷിയെന്നു പോലീസ് പറയുന്ന വ്യക്തിയും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണെന്നും റൂറല്‍ എസ്പി രാഷ്ട്രീയം കളിക്കുകയാണെന്നും കൂടാതെ സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക