കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജ പേരില്‍. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് പരിക്കേറ്റയാള്‍ കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ കൊലപാതക കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു.
അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മിച്ചത്. അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘത്തെ നിയോഗിച്ചത്.
കാത്തിരിപ്പ് സമയം കുറയ്ക്കാൻ ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സാങ്കേതിക വിദ്യ
പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബോംബ് നിര്‍മാണത്തിനായി സ്ഥലം നല്കിയ ആള്‍ക്കെതിരെയും കേസെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തില്‍ ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ടി.പി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. രമീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റ് പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക