കൊച്ചി: സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകള്‍ ചോര്‍ത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആഹ്വാനം ചെയ്തത് കെപിസിസി ലെറ്റര്‍പാഡില്‍. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ചോര്‍ത്താന്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. കെപിസിസിയുടെ ലെറ്റര്‍ ഹെഡില്‍ യോഗതീരുമാനങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ലോകം ഏറ്റുപാടുന്ന ‘ബെല്ല ചാവ്’ ഗാനത്തിന് ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട്; ആ കഥ ഇങ്ങനെ
സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തണമെന്നും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സഹായകരമായ പ്രവര്‍ത്തനം നടത്താനും യോഗം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്ട്രീയ പാര്‍ടി നേരിട്ട് വിളിച്ച് സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ നിര്‍ദേശിക്കുന്നത് ഇതാദ്യമായാണ്.സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആഗസ്റ്റ് 19നാണ് ഓഫീസേഴ്സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ ഓണ്‍ലൈന്‍ യോഗം മുല്ലപ്പള്ളി വിളിച്ചു ചേര്‍ത്തത്.യോഗത്തില്‍ 40 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ രവി, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തു. കെപിസിസിയുടെ ലെറ്റര്‍ ഹെഡ്ഡിലെ യോഗത്തിന്റെ നടപടിക്കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു.ഓഫീസേഴ്സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ പേരില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറാണ് സെല്‍ കണ്‍വീനര്‍.ചില കേന്ദ്ര ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
ലോക്ക് ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം
സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തി കെപിസിസിക്ക് നല്‍കണമെന്നാണ് യോഗത്തില്‍ കെപിസിസി അധ്യക്ഷന്റെ പ്രധാന നിര്‍ദേശം.വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താമസിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്കാതിരിക്കാനും ശ്രമിക്കുക, ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ പരമാവധി സര്‍ക്കാരിനെതിരാക്കുക, വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുക, വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കി വിവാദമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ സഹായത്തിന് കെപിസിസിയുടെ നന്ദിയും ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക