കാസര്‍കോട്: ചെങ്കള തൈവളപ്പില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂന്നംഗ കുടുംബം മരിച്ച നിലയില്‍. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ തുറക്കാത്തത് കണ്ട് പരിസരവാസികള്‍ ജനാലവഴി നോക്കിയപ്പോഴാണ് മൂവരേയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിദ്യാനഗര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകുമെന്നാണ് പൊലീസിന്റെ നിഗമനം. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന് ഫഹദ് (13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ചതാണെന്ന് പൊലിസ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രയാസം മൂലമാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക