ബഹിരാകാശ ദൗത്യത്തിൽ ലോകജനത ഓർത്തിരിക്കുന്ന പേരാണ് കല്പന ചൗളയുടേത്. കല്പന ചൗളയുടെ ഓർമ്മകൾ വീണ്ടും നിലനിർത്തുകയാണ് അമേരിക്ക. അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേര് നൽകാനൊരുങ്ങുന്നു. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്പന ചൗള എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്റോപ് ഗ്രൂമാന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഭൂമിക്കായൊരു പോരാട്ടം! ബ്രിട്ടിഷ് പാർലമെന്റിനെ വിറപ്പിച്ച് മാറിടം മറക്കാത്ത സ്ത്രീകളുടെ പ്രതിഷേധം
സെപ്റ്റംബര്‍ 29ന് വെര്‍ജിനിയയിലെ വാലപ്സ് ഫ്ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും എസ്എസ് കല്പന ചൗളയുടെ ബഹിരാകാശ യാത്ര. സ്പേസ് സ്റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധന സാമഗ്രികളാണ് എന്‍ജി-14 ദൗത്യം എത്തിക്കുന്നത്. 2 ദിവസത്തിന് ശേഷം വാഹനം സ്പേസ് സ്റ്റേഷനില്‍ എത്തിച്ചേരും.
കൊളംബിയ സ്പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെ 2003-ല്‍ നടന്ന അപകടത്തിലാണ് കല്പന ചൗള അന്തരിച്ചത്. കല്പനയോടൊപ്പം ബഹിരാകാശ വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രികരും അപകടത്തിൽ കൊല്ലപെടുകയായിരുന്നു. ബഹിരാകാശ ദൗത്യത്തിനു കല്പന നല്കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്പന ചൗളയെ ബഹുമാനിക്കുന്നുവെന്നും നോര്‍ത്ത്റോപ് ഗ്രൂമാന്‍ കമ്പനി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക