തൊടുപുഴ: ഇടുക്കി ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുന്നു. ഇന്നും നാളെയും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ശരാശരി 27.3 മി.മി മഴയാണ് രേഖപ്പെടുത്തിയത്. ഉടുമ്പൻചോല -4.8 മി.മി, ദേവികുളം -22, തൊടുപുഴ -34.6, പീരുമേട് -56 എന്നിങ്ങനെയാണ് മഴയുടെ കണക്കുകൾ.
കോവിഡ് മുക്തരായവരും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ; പുതിയ പ്രോട്ടോക്കോളുമായി ആരോഗ്യമന്ത്രാലയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ചെറിയ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങളും അധികൃതരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം. നദികള്‍ മുറിച്ചുകടക്കാനോ മറ്റ് ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങാനോ ജലാശയങ്ങള്‍ക്ക് മുകളിലെ മേല്പാലങ്ങളില് കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക