പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു, യുഎസ് ഓപ്പൺ വനിതാ ഫൈനലിലെ വീറുറ്റ പോരാട്ടത്തിനൊടുവിൽ ജപ്പാൻ താരം നവോമി ഒസാകയ്ക്ക് വിജയം. സ്കോർ: 1-6,6-3,6-3. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ഇരുപത്തിരണ്ടുകാരിയായ ഒസാകയുടെ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്.
26 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്. 1994 ൽ സ്റ്റെഫി ഗ്രാഫിന് എതിരെ അരാൻക്സ സാൻഷേയാണ് 1-6,7-6(7-3),6-4 ന് വിജയിച്ചത്.
ഒരു മണിക്കൂർ 53 മിനുട്ട് നീണ്ട വാശിയേറിയ പോരാട്ടമാണ് ആർതെർ ആഷെ സ്റ്റേഡിയത്തിൽ മുൻ ഒന്നാം നമ്പർ താരങ്ങൾ തമ്മിൽ നടന്നത്. ആദ്യ സെറ്റ് അസരെങ്ക നിഷ്പ്രയാസം നേടിയപ്പോൾ രണ്ടാം സെറ്റ് തൊട്ട് ഒസാക കളിയിലെ താളം വീണ്ടെടുത്തു. ഒന്നാം സെറ്റിൽ 6-1 നാണ് ഒസാക സെറ്റ് നഷ്ടമാക്കിയത്. ഊർജമില്ലാത്ത റിട്ടേണുകളായിരുന്നു ഒസാകയുടേത്. ആദ്യ സെറ്റിൽ നേടിയ ഏക പോയിന്റ് അസരെങ്കയുടെ പിഴവ് കൊണ്ട് ലഭിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക